Monday, November 8, 2021

എന്താണ് സാബത്ത്? ; Matthew 12: 1- 14

 1)സാബത്ത് ദിവസം വിശന്നുവലഞ്ഞ യേശുവിന്റെ ശിഷ്യന്മാര് വയലിൽവച്ചു ഗോതമ്പു കതിരുകൾ പറിച്ചു തിന്നതിനെ തുടർന്നുണ്ടായ തർക്കമാണ് ഒന്നുമുതൽ എട്ടു വരെയുള്ള ഭാഗത്തു  കാണുക. 

2)സാബത്തു ദിവസം കൈശോഷിച്ച ഒരുവനെ സുഖപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് തുടർന്നുള്ള  ഭാഗത്തിലെ പ്രമേയം. 

ചുരുക്കത്തിൽ രണ്ടുഭാഗവും സാബത്തിനെ കേന്ദ്രീകരിച്ചുള്ള സംവാദമാണ്. 

എന്താണ് സാബത്ത്? 

സീനായ് മലമുകളിൽവച്ചു ദൈവം മോശക്കുനൽകിയ പത്തു പ്രമാണങ്ങളിൽ മൂന്നാമത്തേതായ 'കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം 'എന്ന നിയമത്തിൻറെ  അക്ഷരാർത്ഥത്തിലുള്ള  ആഘോഷമായ ആചരണമാണ്‌ സാബത്തു. പഴയനിയമത്തിലെ രണ്ടു സംഭവങ്ങളെയാണ് സാബത്താചരണത്തിൽ പ്രത്ത്യേകമായി ധ്യാനിച്ചിരുന്നത്.ഒന്നാമത്തേത് സൃഷ്ടി കർമ്മത്തിനൊടുവിൽ വിശ്രമത്തിനായി ദൈവം മാറ്റിവച്ച ഏഴാമത്തെ ദിവസത്തെയും, രണ്ടാമത്തേത് ഈജിപ്തിന്റെ അടിമത്വത്തിൽനിന്നും ദൈവം ഇസ്രയേലിനെ മോചിപ്പിച്ചത്തിന്റെയും  അനുസ്മരണം. സാബത്താചരണത്തിന്റെ ഗൗരവത്തെപ്പറ്റി നിയമാവർത്തനാപുസ്തകം 5  അദ്ധ്യായം 12 മുതൽ 15 വരെയുള്ള ഭാഗത്തു നാം കാണുന്നുണ്ട്.വളരെ ഗൗരവമായിത്തന്നെയാണ് യഹൂദർ ഇന്നും സാബത്താചരിക്കുന്നതു. 

ആഴ്ചയിലെ അവസാനദിവസമായ ശനിയാഴ്ചയാണ് യഹൂദപാരമ്പര്യത്തിൽ വിശുദ്ധമായ സാബത്തു. എന്നാൽ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം കർത്താവിന്റെ ദിവസമായി ആചരിക്കുന്നത് ഞായറാഴ്ചയാണ്. എന്തുകൊണ്ടാണ് ഈ വ്യത്യാസം? 

കത്തോലിക്കാ പ്രബോധനമനുസരിച്ചു സാബത്തായിട്ടല്ല മറിച്ചു കർത്താവിന്റെ ദിവസമായാണ് പത്തുപ്രമാണങ്ങളിലെ മൂന്നാം പ്രമാണം പാലിക്കുന്നത്. കർത്താവു ഒരുക്കിയ ദിവസമാണ് ഇന്ന്.നമുക്ക് സന്തോഷിച്ചു ഉല്ലസിക്കാം. എന്ന സങ്കീർത്തനം 118 :24 ഉദ്ധരിച്ചുകൊണ്ടാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രൻഥം കർത്താവിൻറെ ദിവസത്തെപ്പറ്റിയുള്ള പ്രബോധനം ആരംഭിക്കുന്നത്.2174 ഖണ്ഡികയനുസരിച്ചു, പുതിയ സൃഷ്ടിയുടെ പ്രതീകമായ കർത്താവിന്റെ പുനരുത്ഥാനദിവസത്തെ സൂചിപ്പിക്കാനാണ് കർത്താവിന്റെ ദിവസം എന്ന പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. മത്തായി 28: 1, മാർക്കോസ് 16:2, ലൂക്കാ 24: 1,യോഹന്നാൻ 20:1,-ൽ പറയപ്പെട്ടിരിക്കുന്നതുപോലെ യേശു ആഴ്ചയുടെ ആദ്യ ദിവസമാണ് മരണത്തിൽ നിന്നും ജീവനിലേക്കു പ്രവേശിച്ചത്. പഴയനിയമമൻസാരിച്ചു സാബത്തിന്റെ പിറ്റേ ദിവസം അതായതു എട്ടാം ദിവസം -പുതിയാഴ്ചയുടെ ആദ്യ ദിനം; മരണത്തെ പരാജയപ്പെടുത്തി വിജയ ശ്രീ ലാളിതനായി ഉയിർത്തെഴുന്നേറ്റ മഹത്വപൂര്ണമായ ദിനം. അതിനാൽ കത്തോലിക്കർ ഞായറാഴ്ചയെ പരിശുദ്ധമായി കണക്കാക്കുന്നു. പഴയനിയമത്തിലെ സാബത്തിനെ തള്ളിക്കളയുകയാണ് മറിച്ചു പൂര്ണമാക്കുകയാണ് ഞായറാഴ്ചയിൽ.സഭാപിതാവായ അന്തിയോക്കിലെ വി. ഇഗ്നീസ്യസ് പറയുന്നത് ഇപ്രകാരമാണ്: പഴയ മുറപ്രകാരം ജീവിച്ചിരുന്നവർക്കു പുതിയ പ്രത്യാശ കൈവന്നിരിക്കുന്നു. ഇനിമേൽ സാബത്തായല്ല മറിച്ചു ക്രിസ്തുവിനാലും അവിടുത്തെ മരണത്താലും നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടുന്ന ദിവസമാണ് - കർത്താവിന്റെ ദിവസം.

ഒരു സാബത്തു ദിവസം യേശുവും ശിഷ്യന്മാരും ഗോതമ്പു വയലിലൂടെ കടന്നുപോകവേ വിശന്നുവലഞ്ഞ ശിഷ്യന്മാർ ഗോതമ്പു കതിരുകൾ പറിച്ചുതിന്നു. ഈയൊരു പ്രവർത്തിയാണ് സാബത്തിനെപ്പറ്റിയുള്ള തർക്കത്തിന് വഴിതെളിച്ചത്.സാബത്തിൽ നിരോധിക്കപ്പെട്ടിരുന്ന മുപ്പത്തൊൻപതു പ്രവർത്തികളിൽ ഒന്നാണ് വിളവെടുപ്പ്, അഥവാ കൊയ്ത്തു . നിലത്തിന്റെ ഉടമകൾ സ്വത്തു സമ്പാദനത്തിനായി തങ്ങളുടെ കൃഷിയിടങ്ങളിലെ വിളവെടുപ്പ് സാബത്തു ദിവസം നടത്താതിരിക്കുന്നതിനും അവിടെ തൊഴിൽ ചെയ്യേണ്ടിവരുന്നവർക്കു വിശ്രമത്തിനും സാബത്തു വിശുദ്ധമായി ആചരിക്കുന്നതിനും വേണ്ടിയാകണം സമ്പത്തിൽ നിഷിദ്ധ പ്രവൃത്തിയായി വിളവെടുപ്പിനെ കണ്ടിരുന്നത്.എന്നാൽ വിശപ്പിനെ അകറ്റുന്ന ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യമായി കാണാതെ നിയമത്തെ ദുർവ്യാഖ്യനിച്ചിരുന്ന അപ്രസക്തമായ ശാഠ്യത്തെയാണ് യേശു എതിർക്കുന്നത്. 

അതുപോലെ തന്നെ രണ്ടാമത്തെ ഭാഗത്തും, ഒരു സാബത്തു ദിവസം സിനഗോഗിൽവച്ചു കൈശോഷിച്ച ഒരുവനെ യേശു സൗഖ്യമാക്കുന്നതിനെ വിമർശിക്കുകയാണ് ഫരിസേയർ. രോഗിയെ സൗഖ്യമാക്കുക എന്നത് വൈദ്യന്റെ ജോലിയാണ്. സാബത്തു ദിവസം വിശുദ്ധമായി ആചരിക്കാതെ തന്റെ തൊഴിലിൽ നിന്നും ലഭിക്കാവുന്ന വരുമാനത്തെ മാത്രം ലക്ഷ്യം  വക്കാതിരിക്കുന്നതിനായിരിക്കണം സമ്പത്തിൽ ജോലിചെയ്യുന്നതിൽ നിന്ന് പാരമ്പര്യം വിലക്കിയിരുന്നത്.എന്നാൽ നിയമത്തിന്റെ ദുർവ്യാഗ്യാനിങ്ങളും അനാവശ്യ കടുംപിടുത്തങ്ങളും കർക്കശ്യങ്ങളും കാരുണ്യ പ്രവൃത്തികൾ ചെയ്യുന്നതിനെ തടസ്സമായി നിന്നിരുന്നു.ഈ അവസ്ഥയെയാണ് യേശു വിമർശിച്ചത്.

 നിയമത്തെക്കാൾ മനുഷ്യത്വത്തിന്‌ വിലനൽകുകയാണ് യേശു. അതുകൊണ്ടാണ് അവിടുന്ന് പറയുന്നത്: സാബത്തു  മനുഷ്യനു  വേണ്ടിയാണ് മനുഷ്യൻ സാബത്തിനു വേണ്ടിയല്ല. സാബത്തിനെ പരിശുദ്ധമായി ആചരിക്കുന്നതിൽ യേശു ഒരിക്കലും പരാചയപ്പെട്ടിട്ടില്ല. സമ്പത്തിനെ കർത്താവിന്റെ ദിവസത്തെ കൂടുതൽ അര്ഥമുള്ളതാക്കുന്ന, പൂര്ണമാക്കുന്ന കാരുണ്യ പ്രവൃത്തികൾ ചെയ്യാൻപ്രേരിപ്പിക്കുകയാണ്. അപരന്റെ നന്മയെ മാത്രം ലക്‌ഷ്യം വച്ച് കാരുണ്യ പ്രവൃത്തികളിൽ മുഴുകണമെങ്കിൽ യേശുവിനുണ്ടായിരുന്ന കരുണയുടെ മനോഭാവംനാമും  വളർത്തി യെടുക്കണം.  

കരുണയുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർക്കു കരുണാലഭിക്കും. മാത്യു 5:7. 

No comments:

Post a Comment